Thu. Apr 25th, 2024

ശിരോവസ്ത്ര വിലക്ക്: ഹൈകോടതി വിധിക്കെതിരെ കര്‍ണാടകയില്‍ ഇന്ന് ബന്ദ്

By admin Mar 17, 2022 #high court #hijab #karnataka
Keralanewz.com

ബംഗളൂരു: ശിരോവസ്ത്രം ധരിക്കുന്നത് മതവിശ്വാസത്തിന്‍റെ അവിഭാജ്യ ഘടകമല്ലെന്നു വ്യക്തമാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം വിലക്കിയുള്ള സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ചുള്ള ഹൈകോടതി വിധിക്കെതിരെ വ്യാഴാഴ്ച കര്‍ണാടകയില്‍ മുസ്‍ലിം സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തു.

ബുധനാഴ്ച രാവിലെ സമുദായ നേതാക്കളുമായുള്ള യോഗത്തിനുശേഷം കര്‍ണാടക അമീറെ ശരീഅത്ത് മൗലാന സഗീര്‍ അഹ്മദ് ഖാന്‍ റഷാദിയാണ് വ്യാഴാഴ്ച രാവിലെ മുതല്‍ രാത്രിവരെ ഒരു ദിവസം മുഴുവനായും സമാധാനപരമായി ബന്ദ് ആചരിക്കാന്‍ ആഹ്വാനം ചെയ്തത്.

ഹൈകോടതി വിധിയില്‍ അതിയായ ദുഃഖമുണ്ടെന്നും ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. ബന്ദില്‍ എല്ലാ മുസ്‍ലിംകളും പങ്കെടുക്കണമെന്നും നീതി ആഗ്രഹിക്കുന്ന മറ്റെല്ലാവരും പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതവിശ്വാസം തുടരുന്നതിനൊപ്പം തന്നെ വിദ്യാഭ്യാസവും ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ബന്ദ് ആചരിക്കുന്നത്. ബന്ദ് പൂര്‍ണമായും സമാധാനപരമായിരിക്കണമെന്നും കടകള്‍ നിര്‍ബന്ധിച്ച്‌ അടപ്പിക്കുകയോ പ്രതിഷേധ പ്രകടനം നടത്തുകയോ ചെയ്യരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. വിവിധ സംഘടനകളും ബന്ദിന് ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി ഹിന്ദും ബന്ദിന് പിന്തുണ അറിയിച്ചു.

ഇതിനിടെ, ഹൈകോടതി വിധിയെ തുടര്‍ന്ന് ബുധനാഴ്ചയും കര്‍ണാടകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥികളെ അധികൃതര്‍ തടഞ്ഞു. പലസ്ഥലങ്ങളിലും പ്രതിഷേധമുണ്ടായി. ഹൈകോടതി വിധി പുറത്തുവന്ന ചൊവ്വാഴ്ച തീരദേശ, വടക്കന്‍ കര്‍ണാടകയിലെ ഭൂരിഭാഗം ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അവധിക്കുശേഷം ബുധനാഴ്ച മുതല്‍ ക്ലാസുകളും പരീക്ഷകളും ആരംഭിച്ചതിനിടെയാണ് വീണ്ടും പ്രതിഷേധമുണ്ടായത്. ഹൈകോടതിയില്‍ ഹരജി നല്‍കിയ ഉഡുപ്പി ഗവ. പി.യു കോളജിലെ ആറു വിദ്യാര്‍ഥികള്‍ ബുധനാഴ്ച ക്ലാസിലെത്തിയില്ല. നീതി ലഭിക്കുന്നതുവരെ ശിരോവസ്ത്രമില്ലാതെ കോളജിലെത്തില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഉഡുപ്പി കൗപിലെ ഗവ. കോളജിലെ ഒമ്ബതു വിദ്യാര്‍ഥികള്‍ ശിരോവസ്ത്രം വിലക്കിയതിനെ തുടര്‍ന്ന് പരീക്ഷ എഴുതാതെ മടങ്ങി. നാലു വിദ്യാര്‍ഥികള്‍ ശിരോവസ്ത്രം നീക്കിയശേഷം പരീക്ഷ എഴുതിയെങ്കിലും ഒമ്ബതുപേര്‍ ഇതിന് തയാറായില്ല.

ശിവമൊഗ്ഗയിലെ കമല നെഹ്റു കോളജില്‍ ശിരോവസ്ത്രം ധരിച്ചെത്തിയ 15 വിദ്യാര്‍ഥിനികളെ തടഞ്ഞു. ചിക്കമഗളൂരു ഐ.ഡി.എസ്.ജി കോളജിലെ 22 വിദ്യാര്‍ഥിനികളെ ശിരോവസ്ത്രം ധരിച്ച്‌ ഇന്‍റേണല്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. കലബുറഗിയിലെ രണ്ടു പി.യു കോളജുകളിലും തുമകുരുവിലെ ഗവ. കോളജിലും യാദ്ഗറിലെ കോളജുകളിലും വിദ്യാര്‍ഥികളെ തടഞ്ഞതിനെ തുടര്‍ന്ന് പ്രതിഷേധമുണ്ടായി. ഉഡുപ്പിയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി.

ഉത്തര കന്നടയിലെ ഭട്കലില്‍ ഹൈകോടതി വിധിയില്‍ പ്രതിഷേധിച്ച്‌ കടകള്‍ നിര്‍ബന്ധിച്ച്‌ അടപ്പിച്ചതിന് നാലു പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇതിനിടെ, ശിരോവസ്ത്രത്തിന് അനുകൂലമായ ഹൈകോടതി വിധി ആഗ്രഹിക്കുന്നവരുടെ ഭീഷണികള്‍ക്ക് സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മന്ത്രി ഡോ.സി.എന്‍. അശ്വത് നാരായണ്‍ പറഞ്ഞു.

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഹിജാബുമായി ബന്ധപ്പെട്ട ഹൈകോടതി കോടതി വിധി അജണ്ടകള്‍ മാറ്റിവെച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‍ലിം ലീഗ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍, എം.പിമാരായ ഡോ.എം.പി. അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവര്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല അവതരണാനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് എം.പിമാര്‍ വിജയ് ചൗക്കില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട് നോട്ടീസ് വിശദീകരിച്ചു. ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന കോടതി വിധി മതസ്വാതന്ത്ര്യത്തിന്‍റെ നഗ്ന ലംഘനമാണെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടി.

Facebook Comments Box

By admin

Related Post