കോട്ടയം: രണ്ടു മാസത്തെ അവധിക്കുശേഷം പുതിയ അധ്യയനവർഷത്തിലേക്ക് വിദ്യാർഥികളെ വരവേൽക്കാൻ ജില്ലയിലെ സ്കൂളുകൾ ഒരുങ്ങി. നാളെയാണ് സ്കൂളുകൾ തുറക്കുക. പ്രവേശനോത്സവത്തിന് സ്കൂളുകൾ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ജില്ലയിൽ ഇന്നലെവരെ 5291 വിദ്യാർഥികൾ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം നേടിയിട്ടുണ്ട്.നാളെ പ്രവേശന നടപടികൾ പൂർത്തിയാകുന്പോൾ പതിനായിരത്തിലേറെ കുരുന്നുകൾ പ്രവേശനം നേടുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. സന്പൂർണ എന്ന ഓണ്‍ലൈൻ പോർട്ടൽ വഴിയാണ് പ്രവേശന നടപടികൾ. കുട്ടികളുടെ ആധാർ കാർഡിലെ ബയോമെട്രിക് വിവരങ്ങളടക്കം ഉൾപ്പെടുത്തിയാണ് ഇത്തവണ പ്രവേശനം. സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കർശന മാർഗനിർദേശങ്ങളാണു നൽകിയിരിക്കുന്നത്. ജില്ലയിലെ മിക്ക സ്കൂളുകളും കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലേക്ക് മാറിയിരുന്നു. സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളിൽ ക്ലാസ് മുറികൾ അനുവദിക്കില്ല
യൂണിഫോമിന്റെയും പാഠപുസ്തകങ്ങളുടെയും വിതരണം പുരോഗമിക്കുകയാണ്. എൽപി സ്കൂളുകളിലെ കുട്ടികൾക്കുള്ള സ്കൂൾ യൂണിഫോം തുണികൾ സർക്കാർ നേരിട്ട് എത്തിക്കും. ഉച്ചഭക്ഷണത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ചില സ്കൂളുകളിൽ തദ്ദേശ സ്ഥാപനങ്ങൾ പ്രഭാതഭക്ഷണംകൂടി കുട്ടികൾക്ക് നൽകും. സ്കൂൾ തുറക്കൽ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് എഇഒമാരുടെയും പ്രധാനാധ്യാപകരുടെയും യോഗം വിളിച്ച് മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. സ്കൂളുകളുടെ അറ്റകുറ്റപ്പണി, പരിസര ശുചീകരണം, കോവിഡ് വാക്സിൻ നൽകൽ എന്നിവയ്ക്കുള്ള നിർദേശങ്ങളും നൽകികഴിഞ്ഞു