പൊൻകുന്നം: ദേശീയപാതയോരത്ത് പൊൻകുന്നം ടൗണിൽ ചിറക്കടവ് ഗ്രാമപഞ്ചായത്തിൻ്റെ മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സിൻ്റെ നിർമ്മാണം മൂന്നുവർഷമായിട്ടും പൂർത്തിയായില്ല.കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് 2019 ആദ്യം തറക്കല്ലിട്ട് മെയ് മാസത്തിൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങളാണ് വർഷങൾ കഴിഞ്ഞിട്ടും ഇഴഞ്ഞ് നീങ്ങുന്നത്.ആ ഭരണ സമിതിയുടെ കാലവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് തിരക്കിട്ട് ഉദ്ഘാടനം നടത്തിയെങ്കിലും നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനമാരംഭിക്കുവാൻ ഇതുവരെ സാധിച്ചിട്ടില്ല
ദേശീയപാതയോരത്ത് ഉണ്ടായിരുന്ന പഴയ കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയാണ് ഷോപ്പിങ് കോംപ്ലക്‌സ് നിർമ്മിക്കുന്നത്. മൂന്ന് നിലകളുള്ള കെട്ടിടം
2,59,000 ചതുരശ്രയടി വിസ്തീർണത്തിൽ ആധുനിക സമുച്ചയമാണ് നിർമിക്കുന്നത്. 52 മുറികളും 3 നിലകളിൽ ഹാളും വിശാലമായ പാർക്കിങ് സ്ഥലവും പുതിയ സമുച്ചയത്തിൽ രൂപകൽപന ചെയ്തിട്ടുണ്ട്. താഴത്തെ നില 748.8 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഒന്നാം നില 777.56 ചതുരശ്ര മീറ്ററിലും 2-ാം നില 863.35 ചതുരശ്ര മീറ്ററിലുമാണ് നിർമിക്കുന്നത്.5 കോടി രൂപയാണ് കെട്ടിട നിർമാനത്തിന് വകയിരുത്തിയിരിക്കുന്നത്
ഉദ്ഘാഘാടനത്തിന് ശേഷംബാക്കി പണികൾ അനിശ്ചിതമായി നീണ്ടു പേവുകയായിരുന്നു.ഷോപ്പിംഗ് കോംപ്ലക്‌സ് ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് നേതൃത്വം ആവർത്തിച്ച് പറയുന്നുെണ്ടങ്കിലും ഉടനെങ്ങും പ്രവർത്തനം ആരംഭിക്കാൻ കഴിയുന്ന വേഗത്തിലല്ല നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.അടുത്ത കാലത്ത് നിർമ്മാണ പ്രവർത്തികൾ പുനരാരംഭിച്ചെങ്കിലും കാര്യമായ പണികൾ ഒന്നും നടക്കുന്നില്ല.
ഇതിന്റെ പണി പൂർത്തിയായി ലേല നടപടികളിലേക്ക് കടക്കുന്നതിൽ പ്രതീക്ഷയർപ്പിച്ചാണ് പൊളിച്ചുനീക്കിയ ഷോപ്പിംഗ് കോംപ്ലക്‌സിലെ വ്യാപാരികളടക്കം കാത്തിരിക്കുന്നത്.