പാലായിൽ ലോട്ടറി വിൽപ്പനക്കാരനായിരുന്നു മരിച്ച ലക്ഷ്‌മണൻ.
മരണകാരണം വ്യക്തമല്ല.
പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ഇന്ന് രാവിലെ ചേർപ്പുങ്കൽ ഭാഗത്ത് നിന്ന് ആറ്റിലൂടെ മൃതദേഹം ഒഴുകി പോകുന്നത് കണ്ട് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ചെമ്പിളാവ് കറുത്തേടത്ത് കടവിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്.
തുടർന്നു പാലായിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘം മൃതദേഹം കരയ്ക്ക് എത്തിക്കുകയായിരുന്നു.
പാലാ കടപ്പാട്ടൂർ,ഈരാറ്റുപേട്ട ഭാഗങ്ങളിൽ നിന്നും കാണാതായതായി പോലീസിന് പരാതി ലഭിച്ചിട്ടുള്ളവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ലക്ഷ്മണൻ ആണെന്ന് പോലീസ് കണ്ടെത്തിയത്
Facebook Comments Box