Fri. Apr 26th, 2024

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്‍റ്: പ്രവേശിച്ചത് ഒരേസമയം ലക്ഷത്തിലധികം പേര്‍

By admin Jul 31, 2022 #news
Keralanewz.com

തിരുവനന്തപുരം: ട്രയല്‍ റിസള്‍ട്ട് പരിശോധിക്കുന്നതിനായി ഒരുക്കിയിരുന്ന പോര്‍ട്ടലിന്‍റെ നാലു സെര്‍വറുകളിലും ഒരേസമയം ഒരു ലക്ഷത്തില്‍ കൂടുതല്‍ പേര്‍ പ്രവേശിച്ചതിനാലാണ് കഴിഞ്ഞ ദിവസം ട്രയല്‍ റിസള്‍ട്ട് പരിശോധിക്കുന്നതിനു തടസം നേരിട്ടതെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.ഡാറ്റാ സെന്‍റര്‍, ഐടി മിഷന്‍, എന്‍ഐസി അധികൃതര്‍ എന്നിവര്‍ കൂടുതല്‍ സെര്‍വറുകള്‍ ഒരുക്കി പ്രശ്നം പരിഹരിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ 11.50 വരെ 1,76, 076 പേര്‍ റിസള്‍ട്ട് പരിശോധിക്കുകയും അതില്‍ 47,395 പേര്‍ അപേക്ഷയില്‍ തിരുത്തലുകള്‍ അല്ലെങ്കില്‍ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

പരാതി പരിഹരിക്കും: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്‍റ് ലിസ്റ്റ് പരിശോധിക്കാനാകുന്നില്ല എന്ന പരാതി ഉടന്‍ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. വെള്ളി രാവിലെ എട്ടോടെ ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചെങ്കിലും രാത്രി വൈകിയും വിദ്യാര്‍ഥികള്‍ക്ക് ലിസ്റ്റ് പരിശോധിക്കാന്‍ കഴിഞ്ഞിരുന്നില്ല. പോര്‍ട്ടല്‍ ഹാങ് ആയതായിരുന്നു കാരണം. ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ട്രയല്‍ അലോട്ട്മെന്‍റില്‍ തിരുത്തലുകള്‍ വരുത്താന്‍ നല്‍കിയ സമയപരിധി നീട്ടേണ്ടിവരില്ലെന്നും മന്ത്രി പറഞ്ഞു. നാളെ വൈകുന്നേരം അഞ്ചിനകം തിരുത്തലുകള്‍ പൂര്‍ത്തിയാക്കണമെന്നാണ് ഹയര്‍സെക്കന്‍ഡറി വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ സാങ്കേതിക തകരാര്‍ ഉണ്ടായതോടെ കുട്ടികള്‍ക്ക് പലര്‍ക്കും സൈറ്റില്‍ കയറാന്‍ സാധിച്ചിട്ടില്ല.

ഈ സാഹചര്യത്തില്‍ സമയപരിധി നീട്ടി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും ഈ ആവശ്യം മന്ത്രി തള്ളിയതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.

Facebook Comments Box

By admin

Related Post