Sat. Apr 20th, 2024

മരുന്ന് കമ്ബനി ഉടമയെ തട്ടിക്കൊണ്ടുപോയി; 42 ലക്ഷം തന്നില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണി; മൂന്ന് പേര്‍ പിടിയില്‍

By admin Sep 4, 2022 #news
Keralanewz.com

കൊച്ചി: ആയുര്‍വേദ മരുന്ന് കമ്ബനി ഉടമയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച്‌ മോചന ദ്രവ്യം ആവശ്യപ്പെട്ട കേസില്‍ മൂന്ന് പേര്‍ പിടിയില്‍.

നെല്ലാട് സ്വദേശിയെയാണ് സംഘം തട്ടിക്കൊണ്ടു പോയത്. ഒറ്റപ്പാലം പാലപ്പുറം എട്ടുങ്ങല്‍പ്പടി വീട്ടില്‍ ബിനീഷ് (43), തിരുപ്പൂര്‍ സന്തപ്പെട്ട ശിവ (അറുമുഖന്‍ 40), കഞ്ചിക്കോട് ചെമ്മണംകാട് കാര്‍ത്തികയില്‍ (പുത്തന്‍ വീട്) ശ്രീനാഥ് (33) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്.

വെളളിയാഴ്ചയാണ് സംഭവം. ആയുര്‍വേദ കമ്ബനിയുടെ ബിസിനസ് തമിഴ്നാട്ടില്‍ തുടങ്ങാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞാണ് സ്ഥാപന ഉടമയെ സംഘം സമീപിച്ചത്. തുടര്‍ന്ന് ബിസിനസ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കോയമ്ബത്തൂരിലേക്ക് ചെന്ന ഇദ്ദേഹത്തെ ബലമായി വണ്ടിയില്‍ കയറ്റി തിരുപ്പൂരുള്ള അജ്ഞാത കേന്ദ്രത്തിലെത്തിച്ച്‌ മര്‍ദ്ദിച്ചു. 42 ലക്ഷം രൂപ നല്‍കിയിലെങ്കില്‍ കൊലപ്പെടുത്തുമെന്ന് മകനെ വിളിച്ച്‌ ഭീഷണിപ്പെടുത്തി.

മകന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിക്കുകയും പ്രത്യേക ഓപ്പറേഷനിലൂടെ തിരുപ്പൂരില്‍ നിന്നു പ്രതികളെ പിടികൂടി ഉടമയെ മോചിപ്പിക്കുകയുമായിരുന്നു. പൊലീസിനെ കണ്ട് പ്രതികള്‍ ഉടമയെയും കൊണ്ട് വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കിലോമീറ്ററുകള്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്.

ബിനീഷിന് ഒറ്റപ്പാലത്ത് മോഷണത്തിനും ആലത്തൂര്‍, കൊല്ലം, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ തട്ടിക്കൊണ്ടുപോകലിനും കേസുകളുണ്ട്. ശിവയ്ക്ക് ആലത്തൂര്‍, കൊല്ലം എന്നിവടങ്ങളില്‍ തട്ടിക്കൊണ്ടു പോകലിന് കേസുണ്ട്. എഎസ്പി അനൂജ് പലിവാല്‍, ഇന്‍സ്പെക്ടര്‍ വിപി സുധീഷ്, എഎസ്‌ഐമാരായ എകെ രാജു, ബോബി കുര്യാക്കോസ്, സീനിയര്‍ സിപിഒ അബ്ദുല്‍ മനാഫ്, സിപിഒമാരായ കെഎ സുബീര്‍, ടിഎ അഫ്സല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

Facebook Comments Box

By admin

Related Post