Sat. Apr 20th, 2024

വീണാവിജയന്റെ ഷെൽ കമ്പനി അടച്ചുപൂട്ടിയതെന്തിനെന്ന് മുഹമ്മദ് റിയാസ് പറയണം: കെ.സുരേന്ദ്രൻ

By admin Aug 24, 2023 #news
Keralanewz.com

എൻഡിഎ കുറ്റപത്രം പുറത്തിറക്കി

കോട്ടയം: മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും സിപിഎമ്മിന്റെ ഉന്നതനേതാക്കളും അഴിമതിയിൽ കുടുങ്ങി ജനങ്ങളുടെ മുന്നിൽ വിവസ്ത്രരായി നിൽക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മകളുടെത് ഒരു ഷെൽ കമ്പനിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും പുതുപ്പള്ളി മണ്ഡലം എൻഡിഎ കുറ്റപത്രം റിലീസിംഗ് ചടങ്ങിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ആദായനികുതി വകുപ്പിന്റെ രേഖ പുറത്തുവന്നപ്പോൾ എന്തിനാണ് കമ്പനി അടച്ചുപൂട്ടിയതെന്ന് മുഹമ്മദ് റിയാസ് പറയണം. ഇത്രയും വിദഗ്ധമാ്യ ഉപദേശം വ്യവസായികൾക്ക് നൽകിയിരുന്ന ഭാര്യയെ വീട്ടിലിരുത്തുന്നത് പുരോഗമനം പറയുന്ന റിയാസിന് അപമനമല്ലേ? മകളുടെ സ്ഥാപനത്തിന്റെ സാമ്പത്തിക ക്രമക്കേടുകളെ പറ്റി മുഖ്യമന്ത്രിയും മറുപടി പറഞ്ഞേതീരൂ.
സിഎംആർഎലിന്റെ അടുത്ത് നിന്ന് മാത്രമല്ല മറ്റ് കമ്പനികളിൽ നിന്നും പണം വാങ്ങിക്കാനുള്ള സംവിധാനമാണ് വീണയുടെ കമ്പനി. വിദ്യാഭ്യാസ കച്ചവടക്കാരിൽ നിന്നും ചാരിറ്റിയുടെ മറവിൽ തട്ടിപ്പ് നടത്തുന്നവരിൽ നിന്നുമെല്ലാം വീണ മുഹമ്മദ് റിയാസിന്റെ കമ്പനി പണം വാങ്ങിയത് എന്തിനാണ്? മുഖ്യമന്ത്രിയുടെ ആശീർവാദത്തോടെ പണം സംഭരിക്കാനാണ് കമ്പനി തുടങ്ങിയത്. നഗ്നമായ അധികാര ദുർവിനിയോഗമാണ് മുഖ്യമന്ത്രി നടത്തിയത്. കമ്പനിയുടെ അക്കൗണ്ടിലേക്കും സ്വകാര്യ അക്കൗണ്ടിലേക്കും കോടികളാണ് ഒഴുകിയത്. മാസപ്പടി വിഷയം ഉപതിരഞ്ഞെടുപ്പിൽ ബിജെപി മുഖ്യവിഷയമാക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ന്യൂനപക്ഷങ്ങളെയും പട്ടികജാതി-വർഗ വിഭാഗങ്ങളെയും സഹകരണ സ്ഥാപനങ്ങളെയും സംരക്ഷിക്കുമെന്ന് വീമ്പ് പറയുന്ന സിപിഎം അവരെ ചൂഷണം ചെയ്യുകയാണ്. സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാഭ്യാസ ഫണ്ടിൽ വലിയ തട്ടിപ്പ് നടന്നുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പാർലമെന്റിൽ പറഞ്ഞിട്ടുണ്ട്. ഈ പണമെല്ലാം കേരളത്തിലെ ഇടത്-വലത് മുന്നണികളുടെ നേതാക്കളുടെ അക്കൗണ്ടിലേക്കാണ് പോയത്. തിരുവനന്തപുരം കോർപ്പറേഷനിൽ പട്ടിക ജാതി വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട വിദ്യാഭ്യാസ ആനൂകൂല്ല്യങ്ങൾ തട്ടിയെടുത്തതിൽ മുൻ മന്ത്രി എകെ ബാലനും പങ്കുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

ആരാണ് ആർസിയും ഒസിയുമെന്ന് കോൺഗ്രസ് വ്യക്തമാക്കണം: രാധാമോഹൻ അഗർവാൾ

മുഖ്യമന്ത്രിയുടെ മകൾ വീണാ മുഹമ്മദ് റിയാസ് ഉൾപ്പെട്ട അഴിമതി സബന്ധിച്ച റിപ്പോർട്ടിൽ ഒസി,ആർസി എന്നീ ചുരുക്കപ്പേരുകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് രാധാമോഹൻ ദാസ് അഗർവാൾ എംപി പറഞ്ഞു. എൻഡിഎ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കുറ്റപത്രം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ചുരുക്കപ്പേരുകളിൽ അറിയപ്പെടുന്നത് ആരൊക്കെയാണെന്ന് കേരള സമൂഹത്തിന് നല്ല ബോധ്യമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഒരു മറുപടിയും പറയാൻ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് തയ്യാറായിട്ടില്ല. ഒസിയുടെ പേരിൽ പുതുപ്പള്ളിയിൽ വോട്ട് തേടുന്ന കോൺഗ്രസുകാർ മാസപ്പടിയുടെ കാര്യത്തിൽ നിശബ്ദത പാലിയ്ക്കുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർവെള്ളാപ്പള്ളി ഇന്ന്(25)ന് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുമെന്ന് ബിഡിജെഎസ് സംസ്ഥാന ഉപാദ്ധ്യക്ഷനും എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ എജി തങ്കപ്പൻ പറഞ്ഞു.

എൻഡിഎ കുറ്റപത്രം പുറത്തിറക്കി

പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഇടതു-വലത് മുന്നണികളുടെ അഴിമതിയും വികസനവിരോധവും തുറന്നുകാട്ടുന്ന കുറ്റപത്രം ദേശീയ ജനാധിപത്യസഖ്യം പുറത്തിറക്കി. ബിജെപി ദേശീയ ജനറൽസെക്രട്ടറി രാധാമോഹൻ ദാസ് അഗർവാൾ, എൻഡിഎ സംസ്ഥാന ചെയർമാനും ബിജെപി അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ, എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനും ബിഡിജെഎസ് സംസ്ഥാന ഉപാദ്ധ്യക്ഷനുമായ എജി തങ്കപ്പൻ, ബിജെപി ദേശീയ നിർവാഹകസമിതി അംഗം പികെ കൃഷ്ണദാസ്, നാഷണലിസ്റ്റ് കേരള കോൺഗ്രസ് അദ്ധ്യക്ഷൻ കുരുവിള മാത്യു, എൽജെപി അഖിലേന്ത്യാ ജനറൽസെക്രട്ടറി രമാ ജോർജ്, സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന അദ്ധ്യക്ഷൻ വിവി രാജേന്ദ്രൻ, ജെആർപി ജനറൽസെക്രട്ടറി കെ.ജനീഷ്, ആർഎൽജെപി ജനറൽസെക്രട്ടറി കെ.രതീഷ്, തിരഞ്ഞെടുപ്പ് കമ്മിറ്റി വൈസ് ചെയർമാൻ ബി.രാധാകൃഷ്ണ മേനോൻ എന്നിവർ കുറ്റപത്രം പ്രകാശന ചടങ്ങിൽ പങ്കെടുത്തു.


Regards & thanks
M Suvarnaprasad
9526664031
BJP Media Convenor

Facebook Comments Box

By admin

Related Post