തിരുവനന്തപുരം :
തന്നെ കോൺഗ്രസ്
പ്രവർത്തക സമിതിയിൽ
ഉൾപ്പെടുത്താത്തതിൽ
അസ്വാഭാവികതയെന്ന്
രമേശ് ചെന്നിത്തല.
സമിതിയിൽ ഉൾപ്പെടുത്താത്തതിൽ
തനിക്ക് മാനസിക
സംഘർഷമുണ്ട്. അത്
തുറന്നു പറയുന്നതിന്
മടിയില്ല.
ഏതൊരാൾക്കും
ഉണ്ടാകുന്ന വിചാരവികാരങ്ങളുടെ
ഭാഗമാണത്. അത് സ്വാഭാവികമാണ്.
താൻ അച്ചടക്കമുള്ള പ്രവർത്തകനായതിനാലാകാം ഉൾപ്പെടുത്താതിരുന്നത്
ആർക്കും
അപ്രാപ്യനായ
ആളല്ല താൻ.
കഴിഞ്ഞ 2 വർഷമായി തനിക്ക്
പ്രത്യേക പദവികളൊന്നുമില്ല.
AK ആന്റണിയെ
സമിതിയിൽ ഉൾപ്പെടുത്തിയത് പാർട്ടിക്ക് അലങ്കാരമാണ്.
തന്നെ പ്രതിപക്ഷസ്ഥാനത്ത് നിന്ന് മാറ്റിയതിന്
പിന്നിൽ ചില അസ്വാഭാവികതകളുണ്ട്. സ്ഥാനത്തു നിന്ന്
മാറ്റിയതിലല്ല, കൈകാര്യം ചെയ്ത രീതിയിലാണ് അതൃപ്തി.
പ്രവർത്തകസമിതി
നിയമന കാര്യത്തിലും ഇതുണ്ട്. ഈ കാര്യത്തിൽ മാനസികമായി
പ്രയാസമുണ്ട്.
താൻ മറ്റൊരു പാർട്ടിയിൽ നിന്ന് വന്നയാളോ പോയ ആളോ അല്ല.
താൻ ഇനി
എങ്ങനെ പ്രവർത്തിക്കണമെന്ന് ഹൈക്കമാന്റ് തീരുമാനിക്കട്ടെ. പറയാനുള്ളത് ഹൈക്കമാന്റിനോട് പറയും.
തന്നെ ക്ഷണിതാവാക്കിയതിൽ നന്ദിയുണ്ട്.
സമിതി യോഗത്തിൽ പങ്കെടുക്കും. ദേശീയ തലത്തിലേക്കില്ല..
തുടർച്ചയായ അവഗണന എങ്ങിനെ സഹിക്കുന്നു എന്ന ചോദ്യത്തിന്
അതാണ് രമേശ് ചെന്നിത്തല എന്നായിരുന്നു മറുപടി.
പുതുപ്പള്ളി വിജയത്തിൽ
തനിക്കും പങ്കുണ്ട്. അത് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. -ചെന്നിത്തല
മാധ്യമങ്ങളോട് പറഞ്ഞു