പാലാ :ഐക്യ രാഷ്ട്ര സഭയിലെ സെക്രട്ടറി ജനറൽ കഴിഞ്ഞാൽ ജോസഫ് ഗ്രൂപ്പിലാണ് പിന്നൊരു സെക്രട്ടറി ജനറൽ ഉള്ളത് എന്നാണ് വയ്പ്പ്. പക്ഷേ ആ ജനറലിനെ വിശ്വസിക്കുവാൻ പാർട്ടി പ്രവർത്തകർ തയ്യാറാകാതെ വന്നാൽ പിന്നെന്തു ചെയ്യും .കൂടെ നിന്ന് പാർട്ടി വിരുദ്ധ ചാരപ്രവർത്തനം കൂടി നടത്തിയാൽ ആർക്ക് സഹിക്കാനവും എന്നാണ് പാർട്ടിക്കാർ തന്നെ ചോദിക്കുന്നത്.എന്നാൽ കാരണം തേടി മറ്റൊരിടത്തും പോകേണ്ടതില്ലതാനും. പണ്ട് മാണിഗ്രൂപ്പിൽ നിന്നപ്പോൾ റബർ സൊസൈറ്റി പ്രസിഡന്റ് മുതൽ എം എൽ യും, എം പി യും വരെ ആയ ജനറൽ, കെ എം മാണിയുടെ പാർട്ടിയെ ചതിച്ച് മറുപക്ഷത്തു കൂടിയപ്പോൾ മുതൽ കഷ്ടകാലം ആരംഭിച്ചതാണ്. അന്ന് ചിഹ്നവും കൊടിയും ഇലക്ഷൻ കമ്മീഷനിൽ നിന്നും വാങ്ങിത്തരാം, മുഴുവൻ രേഖകളും കൈവശമുണ്ട് എന്ന് വാക്ക് കൊടുത്ത് മറുപക്ഷത്തു ചേർന്നതായിരുന്നു
ജനറൽ.കോട്ടയത്തെ പാർട്ടി ഓഫീസിൽ നിന്നും രായ്ക്കുരാമാനം സംസ്ഥാന ഭാരവാഹികളുടെ ലിസ്റ്റ് അടങ്ങിയ രജിസ്റ്റർ ബുക്കുമായി ഇറങ്ങിയപ്പോൾ തുടങ്ങി കഷ്ടകാലം.എന്നാൽ ചിഹ്നവും പോയി മാനവും പോയി എന്ന അവസ്ഥ കൂടെ ചേർന്ന പാർട്ടിക്കുണ്ടായപ്പോൾ പശുവളർത്തൽ ചെയർമാന്റെ ആളുകൾ വരെ എതിർപ്പുമായി രംഗത്തെത്തി. പിന്നീട് വാക്ക് തർക്കത്തിലും കയ്യാങ്കളിയിലും വരെ എത്തി കാര്യങ്ങളുടെ കിടപ്പ് എന്നാണ് അറിയുന്നത്.അടി വൈക്കത്തുനിന്നും വന്നാൽ പിന്നെ എങ്ങനെ തടയാനാണ് എന്നാണ് ജനറൽ ഇപ്പോൾ അടക്കം പറയുന്നത്.തൊടുപുഴയിൽ നിന്നും വൈക്കത്തുനിന്നും ഇനിയും ആരെങ്കിലും വരുമോ എന്ന പേടി സ്വപ്നവും ജനറലിനെ വിടാതെ പിന്തുടരുന്നുണ്ട് എന്നാണ് പാലായിൽ നിന്നുള്ള സംസാരം.