സംഭരിച്ച നെല്ലിന്റെ കുടിശ്ശിക സര്‍ക്കാര്‍ നല്‍കാത്തതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വണ്ടാനം സ്വദേശി രാജപ്പന്റെ കുടുംബാംഗങ്ങളെ കെ.സി.വേണുഗോപാൽ സന്ദര്‍ശിച്ചു.സംഭരിച്ച നെല്ലിന്റെ വില നല്‍കുവാനോ കൊയ്ത നെല്ല് സംഭരിക്കാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഒരു പരിഗണനയും നല്‍കുന്നില്ല. ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ വാടകയ്‌ക്കെടുത്ത് എല്ലാത്തരം ധൂര്‍ത്ത് നടത്താനും സര്‍ക്കാരിന്റെ കയ്യില്‍ കാശുണ്ട്. കര്‍ഷകരോട് സര്‍ക്കാര്‍ കാണിക്കുന്നത് അങ്ങേയറ്റം പാതകമാണ്.മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടനം വെറും ഷോയാണ്. ഇത്തരം പി.ആര്‍ സൃഷ്ടിക്കലല്ല സര്‍ക്കാരിന്റെ പണി. സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായ നടപടികളെ യു.ഡി.എഫിന് എങ്ങനെ അനുകൂലിക്കാന്‍ കഴിയും? തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ പോകുന്ന സമയത്താണോ ജനങ്ങളെ കാണണമെന്ന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും തോന്നിയത് ?ജനസദസ്സ് ബഹിഷ്‌കരിക്കാനുള്ള യു.ഡി.എഫ് തീരുമാനം ഉചിതമാണ്. കെ.സി.വേണുഗോപാൽ പറഞ്ഞു
Facebook Comments Box