Tue. Apr 16th, 2024

ഒരുനിമിഷം കൊണ്ട് ഗാസയെ തീക്കുണ്ഡമാക്കാൻ ശേഷിയുള്ള മാരകായുധങ്ങളുമായി ഇസ്രായേൽ

By admin Oct 14, 2023
Keralanewz.com

ഇസ്രായേലിന്റെ അതിമാരക ശേഷിയുള്ള ആയുധങ്ങള്‍ക്ക് പുറമേ അമേരിക്കയുടെയും, ബ്രിട്ടന്റെയും ആയുധങ്ങള്‍ മെഡിറ്ററേനിയന്‍ കടലില്‍ നങ്കൂരമിട്ട് ഊഴത്തിനായി കാത്തു കിടക്കുന്നു. ഇസ്രായേലിന്റെ അഭിമാനമായ സിംഹക്കുട്ടി മുതല്‍ ബോംബ് തുപ്പുന്ന വിമാനം വരെ ഗാസയിലെ യുദ്ധഭൂമിയില്‍ വിന്യസിച്ച്‌ ഭൂപടത്തില്‍ നിന്നു തന്നെ ഗാസയെ ഇല്ലാതാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

യുദ്ധവിമാനങ്ങളില്‍ നിന്ന് ശത്രുക്കളുടെ നേരെ ഉപയോഗിക്കാനായി ഇസ്രായേല്‍ ഉപയോഗിക്കുന്ന മിസൈല്‍ ആണ് ഹെല്‍ഫയര്‍ മിസൈല്‍. വിമാനത്തില്‍ നിന്നും മാത്രമല്ല ഡ്രോണില്‍ നിന്നും ഹെലികോപ്റ്ററില്‍ നിന്നുമൊക്കെ ഇവ ശത്രുക്കളെ കൊന്നൊടുക്കും. ഇത്തരം മിസൈലുകളുടെ പല വകഭേദങ്ങളുണ്ട്. അവയില്‍ നിലത്തു നിന്നോ തോളില്‍ വച്ചോ ഉപയോഗിക്കാവുന്നവയുമുണ്ട്. ഈ മിസൈലിനുള്ളില്‍ മൂര്‍ച്ചയുള്ള മെറ്റല്‍ ബ്ലേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ മിസൈല്‍ നിഞ്ച ബോംബ്, ഫ്‌ളയിംഗ് ജിന്‍സു എന്നൊക്കെ അറിയപ്പെടുന്നു. ഹെല്‍ഫയര്‍ മിസൈലിന്റെ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയല്ല പ്രവര്‍ത്തിക്കുന്നത്. അഞ്ച് തരം വാര്‍ഹെഡുകള്‍ അതായത് ആയുധങ്ങള്‍ ഈ മിസൈലില്‍ സ്ഥാപിക്കാന്‍ കഴിയും. ആന്റി-ടാങ്ക് ഹൈ എക്സ്പ്ലോസീവ്, ഷേപ്പ്ഡ് ചാര്‍ജ്, ടാന്‍ഡം ആന്റി ടെറര്‍, മെറ്റല്‍ ഓഗ്മെന്റഡ് ചാര്‍ജ് , ബ്ലാസ്റ്റ് ഫ്രാഗ്മെന്റേഷന്‍ എന്നിവയാണവ. 499 മീറ്റര്‍ മുതല്‍ 11.01 കിലോമീറ്റര്‍ വരെയാണ് ഈ മിസൈലിന്റെ ദൂരപരിധി. മണിക്കൂറില്‍ 1601 കിലോമീറ്റര്‍ വേഗതയില്‍ ഈ മിസൈല്‍ ശത്രുക്കളുടെ സമീപത്തേക്ക് എത്തും.

ഇസ്രായേലിന്റെ പ്രധാന യുദ്ധ ടാങ്കാണ് മെര്‍ക്കോവ. ഇതിന്റെ നാല് വകഭേദങ്ങളാണ് ഇസ്രായേലിനുള്ളത്. 65 ടണ്‍ ഭാരമുള്ള ഈ ടാങ്ക് 4 ക്രൂ അംഗങ്ങളും 6 സൈനികരുമായി യുദ്ധക്കളത്തില്‍ പോരാടും. ടാങ്കിന്റെ പുറത്ത് സ്ഥാപിച്ചിരിക്കുന്ന കവചത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇസ്രായേല്‍ പുറത്തുവിട്ടിട്ടില്ല. 120 എംഎം തോക്കും ഈ ടാങ്കില്‍ സജ്ജീകരിച്ചിട്ടുണ്ട്. മാത്രമല്ല ടാങ്ക് വേധ ഗൈഡഡ് മിസൈലും സ്ഥാപിച്ചിട്ടുണ്ട്. ഇത് കൂടാതെ, ഒരു 12.7 എംഎം മെഷീന്‍ ഗണ്‍, മൂന്ന് 7.62 എംഎം മെഷീന്‍ ഗണ്‍, ഒരു മോര്‍ട്ടാര്‍ ലോഞ്ചര്‍, ഒരു ഇന്റേണല്‍ മോര്‍ട്ടാര്‍ ലോഞ്ചര്‍, 12 സ്‌മോക്ക് ഗ്രനേഡ് ലോഞ്ചറുകള്‍ എന്നിവയും ഈ ടാങ്കിലുണ്ട്. മാത്രമല്ല 48 ഷെല്ലുകളും ടാങ്കില്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ ഷെല്ലുകളുടെ ദൂര പരിധി 500 കിലോമീറ്ററാണ്.

അമേരിക്കയില്‍ നിര്‍മ്മിച്ച 155 എംഎം സ്വയം സഞ്ചരിക്കുന്ന ഹോവിറ്റ്‌സര്‍ പീരങ്കിയാണ് ഇസ്രായേലിന്റെ മറ്റൊരു പ്രധാന ആയുധം. ഈ പീരങ്കിയുടെ നീളം 30 അടിയാണ്. യുദ്ധക്കളത്തില്‍ ഈ പീരങ്കി പ്രവര്‍ത്തിപ്പിക്കാന്‍ നാലുപേര്‍ ആവശ്യമാണ്. ഇതിന് 155 എംഎം റൗണ്ട് ഫയര്‍ ചെയ്യാന്‍ കഴിയും. ഓരോ മിനിറ്റിലും നാല് ഷെല്ലുകള്‍ വീതം വെടിവെക്കാനും ഈ പീരങ്കിക്ക് കഴിയും. ഇതിന്റെ ദൂര പരിധി 21 മുതല്‍ 40 കിലോമീറ്റര്‍ വരെയാണ്. ഈ പീരങ്കിയില്‍ അനുബന്ധമായി M2 യന്ത്രത്തോക്ക് ഘടിപ്പിച്ചിട്ടുണ്ട്. ഈ ടാങ്കിന് ഒറ്റയടിക്ക് 350 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. 36 മുതല്‍ 39 വരെ ഷെല്ലുകള്‍ വരെ ഈ ടാങ്കില്‍ സൂക്ഷിക്കാം. 12.7 എംഎം എം2എച്ച്‌ബി ഹെവി മെഷീന്‍ ഗണ്ണും പീരങ്കില്‍ സജ്ജീകരിച്ചിരിക്കുന്നു, ഇത് മിനിറ്റില്‍ 500 റൗണ്ട് എന്ന തോതില്‍ ഈ മെഷീന്‍ ഗണ്ണില്‍ നിന്നും വെടിയുതിര്‍ക്കാന്‍ കഴിയും.

പ്രധാനമായും ഉപയോഗിക്കുന്ന ലാഹത്തിന്റെ മുഴുവന്‍ പേര് ലേസര്‍ ഹോമിംഗ് അറ്റാക്ക് അല്ലെങ്കില്‍ ലേസര്‍ ഹോമിംഗ്-ആന്റി ടാങ്ക് മിസൈല്‍ എന്നാണ്. 13 കിലോ ഭാരമുള്ളതാണ് ഈ മിസൈല്‍. ഹീറ്റ് വാര്‍ഹെഡ് ഉപയോഗിച്ചാണ് മിസൈല്‍ ശത്രുക്കള്‍ക്കിടയില്‍ നാശം വിതയ്ക്കുന്നത്. ആറു മുതല്‍ 13 കിലോമീറ്റര്‍ വരെയാണ് ഇതിന്റെ ദൂര പരിധി. ഒരു സെക്കന്‍ഡില്‍ 300 മീറ്റര്‍ വേഗതയില്‍ മിസൈല്‍ ശത്രു കേന്ദ്രത്തിലേക്ക് കടന്നെത്തും. യുദ്ധവിമാനം, ഹെലികോപ്റ്റര്‍ എന്നിവയില്‍ നിന്ന് ലഹത് മിസൈല്‍ തെടുക്കാമെന്ന പ്രത്യേകതയുമുണ്ട്.

ലോകത്തിലെ ഏറ്റവും മികച്ച മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഇസ്രായേലിന്റെ അയണ്‍ ഡോം. ഇസ്രായേല്‍ സര്‍ക്കാര്‍ പ്രതിരോധ ഏജന്‍സിയായ റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസും ഇസ്രായേല്‍ എയറോസ്‌പേസ് ഇന്‍ഡസ്ട്രീസും സംയുക്തമായാണ് ഈ സംവിധാനം വികസിപ്പിച്ചത്. റോക്കറ്റുകള്‍, പീരങ്കികള്‍, മോര്‍ട്ടാറുകള്‍ എന്നിവയെ നശിപ്പിക്കാന്‍ കഴിവുള്ള ഹ്രസ്വ-ദൂര വ്യോമ പ്രതിരോധ സംവിധാനമാണ് അയണ്‍ ഡോം. ഏത് കാലാവസ്ഥയിലും ഈ പ്രതിരോധ സംവിധാനത്തിന് പ്രവര്‍ത്തിക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്. 2012ലാണ് അയണ്‍ ഡോം ഇസ്രായേലിന്റെ പ്രതിരോധ സംവിധാനത്തില്‍ ഇടം പിടിച്ചത്. അയണ്‍ ഡോമിന്റെ ഭാഗമായ റഡാറുകള്‍ ശത്രു മിസൈലുകളെയും റോക്കറ്റുകളെയും കണ്ടെത്തി നൊടിയിടയ്ക്കുള്ളില്‍ അവയെ ആകാശത്ത് വച്ച്‌ തന്നെ നശിപ്പിക്കും.

ഏതു കാലാവസ്ഥയിലും ആക്രമണം നടത്താന്‍ കഴിയുന്ന ഇസ്രായേലിന്റെ യുദ്ധവിമാനമാണ് കാഫിര്‍. കാഫിര്‍ എന്നാല്‍ ഹീബ്രുഭാഷയില്‍ സിംഹക്കുട്ടി എന്നാണര്‍ത്ഥം. ഇത്തരം 220-ലധികം യുദ്ധവിമാനങ്ങള്‍ ഇസ്രായേലിന് സ്വന്തമായുണ്ട്. വിമാനത്തിനുള്ളില്‍ ഒരു പൈലറ്റ് മാത്രമേ ഉണ്ടാക്കാറുള്ളു. 51.4 അടി നീളമുള്ള യുദ്ധവിമാനത്തിന്റെ വേഗത മണിക്കൂറില്‍ 2440 കിലോമീറ്ററാണ്. പരമാവധി 58,000 അടി വരെ ഉയരത്തില്‍ വിമാനം പറക്കാറുണ്ട്. ഒന്നുകില്‍ രണ്ട് യന്ത്രത്തോക്കുകളും രണ്ട് അണ്‍ ഗൈഡഡ് എയര്‍-ടു ഗ്രൗണ്ട് റോക്കറ്റുകളും നാല് സൈഡ്വിന്‍ഡര്‍ അല്ലെങ്കില്‍ പൈത്തണ്‍ എയര്‍-ടു-എയര്‍ മിസൈലുകളും ഈ വിമാനത്തില്‍ ഘടിപ്പിക്കാം അല്ലെങ്കില്‍ ഇവയ്ക്ക് പകരം ആറു ബോംബുകള്‍ ഘടിപ്പിക്കാം. ഈ യുദ്ധവിമാനങ്ങളാണ് ഇസ്രായേലിന്റെ ഗാസ ആക്രമണത്തില്‍ മുഖ്യപങ്ക് വഹിക്കുന്നത്.

അമേരിക്ക നിര്‍മ്മിച്ചതും പല രാജ്യങ്ങള്‍ ഉപയോഗിക്കുന്നതുമായ യുദ്ധവിമാനമാണ് എയര്‍ ടു എയര്‍ വിമാനം. പല രാജ്യങ്ങളുടെയും വിശ്വസ്ത യുദ്ധവിമാനം കൂടിയാണിത്. ഒരു പൈലറ്റു മാത്രമേ ഈ യുദ്ധ വിമാനത്തില്‍ ഉണ്ടാവുകയുള്ളൂ. 49.5 അടി നീളമുള്ള വിമാനത്തില്‍ 3200 കിലോഗ്രാം ഇന്ധനം നിറയ്ക്കാം. മണിക്കൂറില്‍ 2178 കിലോമീറ്റര്‍ വേഗതയിലാണ് ഇത് പറക്കുന്നത്. 546 കിലോമീറ്ററാണ് ഇതിന്റെ പോരാട്ട പരിധി. 20 എംഎം റോട്ടറി പീരങ്കി ജെറ്റില്‍ ഘടിപ്പിക്കാം. മിനിറ്റില്‍ 511 റൗണ്ട് വെടിയുതിര്‍ക്കാന്‍ ഇതിനു കഴിയും. ഇതില്‍ രണ്ട് എയര്‍ ടു എയര്‍ മിസൈലുകളും ആറ് അണ്ടര്‍ വിംഗും മൂന്ന് അണ്ടര്‍ ഫ്യൂസ്ലേജ് പൈലോണ്‍ ബോംബുകളും ഘടിപ്പിക്കാന്‍ കഴിയും. ഇതുകൂടാതെ നാലു റോക്കറ്റുകള്‍ അല്ലെങ്കില്‍ ആറ് എയര്‍-ടു-എയര്‍, എയര്‍-ടു-സര്‍ഫേസ് അല്ലെങ്കില്‍ എയര്‍-ടു-ഷിപ്പ് മിസൈലുകള്‍ സ്ഥാപിക്കാനും കഴിയും. ഇവയ്ക്കു പകരം എട്ട് ബോംബുകളുഒം ഇതില്‍ സ്ഥാപിക്കാം.

F-15 Strike Eagle നിര്‍മ്മിച്ചിരിക്കുന്നത് ബോയിംഗ് കമ്ബനിയാണ്. ഈ ജെറ്റിന്റെ നീളം 63.9 അടിയാണ്. ചിറകിന് 42.9 അടി നീളമുണ്ട്. വിമാനത്തിന്റെ ഉയരം 18.6 അടിയാണ്. 14,379 കിലോഗ്രാമാണ് ഭാരം. പരമാവധി വേഗത മണിക്കൂറില്‍ 2656 കി.മീറ്ററാണ്. 1272 കിലോമീറ്ററാണ് എഫ്-15ന്റെ യുദ്ധപരിധി. പരമാവധി 60,000 അടി വരെ ഉയരത്തില്‍ വിമാനം പറക്കും. 20 എംഎം എം61 എ1 വള്‍ക്കന്‍ 6 ബാരല്‍ ഗാറ്റ്‌ലിംഗ് പീരങ്കിയാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇതുകൂടാതെ ചിറകിനടിയില്‍ നാല് ബോംബുകളും സ്ഥാപിക്കാം. നാല് തരം എയര്‍-ടു-എയര്‍ മിസൈലുകള്‍, ഒന്‍പതു തരം എയര്‍-ടു-സര്‍ഫേസ് മിസൈലുകള്‍ അതല്ലെങ്കില്‍ 18 തരം ബോംബുകള്‍ എന്നിവ ഇതില്‍ ഘടിപ്പിക്കാം.

ആകാശദൗത്യങ്ങള്‍ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്തിട്ടുള്ള യുദ്ധവിമാനം. ആകാശ യുദ്ധം, ചാരപ്രവര്‍ത്തി, നിരീക്ഷണം, രഹസ്യാന്വേഷണം തുടങ്ങിയ എല്ലാ ദൗത്യങ്ങളും ഈ വിമാനം ഉപയോഗിച്ച്‌ ചെയ്യാന്‍ കഴിയും. വിമാന പ്രവര്‍ത്തിപ്പിക്കുവാന്‍ ഒരു പൈലറ്റ് മാത്രം മതി. നീളം 51.4 അടിയും ഉയരം 14.4 അടിയുമാണ്. പരമാവധി വേഗത മണിക്കൂറില്‍ 1976 കി.മീറ്ററാണ്. 1239 കിലോമീറ്ററാണ് യുദ്ധപരിധി. പരമാവധി 50,000 അടി വരെ ഉയരത്തില്‍ വരെ വിമാനത്തിന് പറക്കാം. നാലു ബാരലുകളുള്ള 25 എംഎം റോട്ടറി പീരങ്കിയാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഒരു മിനിറ്റില്‍ 180 വെടിയുണ്ടകള്‍ പായിക്കാന്‍ കഴിയും. അതില്‍ 10 ഹാര്‍ഡ് പോയിന്റുകളുമുണ്ട്. എയര്‍-ടു-എയര്‍, എയര്‍-ടു-സര്‍ഫേസ്, എയര്‍-ടു-ഷിപ്പ്, ആന്റി-ഷിപ്പ് മിസൈലുകള്‍ എന്നിവ ഈ ജെറ്റില്‍ സ്ഥാപിക്കാന്‍ കഴിയും. ഇത് കൂടാതെ നാല് തരം ബോംബുകളും വിമാനം വഹിക്കും.

Facebook Comments Box

By admin

Related Post