എറണാകുളം ഡിസിസി പ്രസിഡന്‍റിനെതിരെ ആരോപണങ്ങളുമായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ . അദ്ദേഹം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് വിമത പ്രവര്‍ത്തനത്തിന് കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിച്ചു.
സ്ഥലത്തെ എം എല്‍ എയെയോ ഡിസിസി പ്രസിഡൻറ് വരുമ്ബോള്‍ മുതിര്‍ന്ന നേതാക്കളേയോ അറിയിക്കാറില്ല. മുഹമ്മദ് ഷിയാസിനെ താൻ കൂടെ പിന്തുണച്ച് കത്ത് നല്‍കിയിട്ടാണ് എഐസിസി ഡിസിസി പ്രസിഡണ്ടാക്കിയതെന്നും എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.
എല്‍ദോസ് കുന്നപ്പിള്ളി മഹിളാ കോണ്‍ഗ്രസ് പ്രസിഡന്‍റ് ജെബി മേത്തര്‍ എം പിക്കെതിരെയും വിമര്‍ശനമുയര്‍ത്തി. ശൈലി മാറ്റുന്നതാണ് ജെബി മേത്തര്‍ക്ക് നല്ലതെന്ന് എം.എല്‍.എ പറഞ്ഞു. പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതുപോലെ മഹിളാ കോണ്‍ഗ്രസില്‍ ഭാരവാഹികളെ വെക്കാനാകില്ല. മുതിര്‍ന്ന നേതാവ് പിപി തങ്കച്ചനെ അപമാനിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താൻ അനുവദിക്കില്ലെന്നും എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പറഞ്ഞു.