കേരളം പിന്തുണയ്ക്കുന്ന ദേശീയ നേതാവ് രാഹുല്‍ ഗാന്ധിയെന്ന് ട്വന്റിഫോറിന്റെ ഇലക്ഷൻ സര്‍വേ-ലോക്‌സഭാ മൂഡ് ട്രാക്കര്‍.
49 ശതമാനം പേരും രാഹുല്‍ ഗാന്ധിയെ പിന്തുണച്ചപ്പോള്‍ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പകുതി ശതമാനം പിന്തുണ പോലും ലഭിച്ചില്ല. വെറും 19% പേര്‍ മാത്രമാണ് മോദിയെ പിന്തുണയ്ക്കുന്നതായി സര്‍വേയില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. അരവിന്ദ് കേജ്രിവാളിന് 6% പിന്തുണയുണ്ട്. ( rahul gandhi gets massive support from kerala 24 loksabha mood tracker survey )
മേഖല തിരിച്ചുള്ള കണക്കുകള്‍ നോക്കിയാല്‍, വടക്കൻ കേരളത്തില്‍ രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുന്നത് 55% പേരാണ്. 14% പേര്‍ നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നു. 4% പേര്‍ അരവിന്ദ് കേജ്രിവാളിനെയും പിന്തുണച്ചു.
മധ്യകേരളത്തിലേക്ക് വരുമ്ബോള്‍ രാഹുല്‍ ഗാന്ധിയുടെ ശതമാനം കുറച്ച് കുറയുന്നതായും അതിനനുസൃതമായി മോദിയുടേത് കൂടുന്നതായുമാണ് കാണുന്നത്. രാഹുല്‍ ഗാന്ധിക്ക് മധ്യകേരളത്തില്‍ ലഭിക്കുന്ന പിന്തുണ 46% വും മോദിക്ക് 17%വുമാണ്.
തെക്കൻ കേരളത്തില്‍ വീണ്ടും ഇതേ ട്രെൻഡ് തന്നെയാണ് കാണുന്നത്. രാഹുലിന്റെ ജനപ്രീതി കുറയുകയം മോദിയുടെ കൂടിയും കാണുന്നു. രാഹുലിന് 41% പിന്തുണ ലഭിച്ചപ്പോള്‍ മോദിക്ക് 26% പേരുടെ പിന്തുണയാണ് ലഭിച്ചത്.