അടിമാലി: എല്ലാ മേഖയി ലും സമ്ബൂര്‍ണ്ണമായി തകര്‍ത്ത സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്നും കേന്ദ്രം കൊടുക്കുന്നത് മുഴുവൻ വകമാറ്റി ചിലവാക്കുയാണെന്നുംബി.ജെപി.
സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യര്‍ പറഞ്ഞു. കേരളം കടക്കെണിയില്‍ ആയപ്പോള്‍ കുറ്റം മുഴുവൻ കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവെക്കാൻ ശ്രമിക്കുന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെ 10 വര്‍ഷക്കാലത്തെ ഭരണം കൊണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരും. കേരളത്തിലെ ഏതൊരു സാധാരണക്കാരന്റെ വീട്ടിലും നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഏതെങ്കിലും ഒരു ഗുണം എങ്കിലും കിട്ടിയിട്ടുണ്ടാമെന്ന് അടിമാലി ജനപഞ്ചായത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
ബി.ഡി. ജെ എസ് എസ് ജില്ലാ പ്രസിഡന്റ് കെ.ഡി രമേശ് മുഖ്യപ്രഭാഷണം നടത്തി. അടിമാലി ബിജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബിജുമോൻ പി.കെ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ പി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വി.എൻ സുരേഷ്, രതീഷ് വരകുമല, ബി.ഡി ജെ എസ് എസ് സംസ്ഥാന സെക്രട്ടറി ഷൈൻ കെ കൃഷ്ണൻ , ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ, ബി മനോജ് കുമാര്‍ , സാബു പാലിയത്ത്, അഡ്വ.സുമേഷ് കളരിക്കല്‍ , അനീഷ് എൻ എസ്,സോജൻ ജോസഫ് , വി.കെ ഓമനകുട്ടൻ, ബിനോയി മമലശ്ശേരി ,സുരേന്ദ്രൻ കൂട്ടക്കല്ലേല്‍ മനേഷ്, സന്തോഷ് തോപ്പില്‍ , പാര്‍ത്ഥേശൻ ,സുബ്രഹ്മണ്യൻ കാവളായില്‍ എന്നിവര്‍ സംസാരിച്ചു.