ഇടുക്കി: ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനെ വെറുതെ വിട്ട കോടതിവിധി കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും സുരക്ഷക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണെന്ന് മുൻ എം എൽ എ യും സിപിഐ നേതാവുമായ ഇ എസ് ബിജിമോള്‍.
ആറ് വയസുകാരി ക്രൂരമായ പീഡനത്തിന് ഇരയായി എന്നത് വസ്തുതയാണ്. കൊല്ലപ്പെട്ടുവെന്നത് സത്യവുമാണ്. എന്നിട്ടും യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ലെങ്കില്‍ ആ പെണ്‍കുഞ്ഞിനോട് ഇന്ത്യൻ നീതിന്യായ വ്യവസ്ഥ അനീതി കാണിച്ചുവെന്ന് കാലം രേഖപ്പെടുത്തും.ഓരോ പെണ്‍കുഞ്ഞുങ്ങളുടെയും ജീവൻ അരക്ഷിതാവസ്ഥയിലാകും.
കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും സുരക്ഷക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഈ വിധിന്യായം. കേരളത്തിലെ എല്ലാ അമ്മമാരുടെയും ഹൃദയത്തിന് ഉയരുന്ന നിശബ്‍ദമായ വേദനക്ക് ഉത്തരം നല്‍കാൻ സര്‍ക്കാരിന് പ്രതിബദ്ധതയുണ്ട്. യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടണം. നീതി കിട്ടുന്നത് വരെ ഈ കുടുംബത്തിന്‍റെ കണ്ണീരിനൊപ്പമാണെന്നും ഇ എസ് ബിജിമോള്‍ കൂട്ടിച്ചേര്‍ത്തു.