വി ഡി സതീശൻ വെറും ഡയലോഗ് സതീശൻ ആയി മാറിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. നവകേരള സദസിനെ തകർക്കാൻ ആവോളം നോക്കിയിട്ടും നടക്കാതെ ഒരു അക്രമശ്രമം നടത്തുക മാത്രമാണ് കോൺഗ്രസ് സമരത്തിലൂടെ നടത്തുന്നതെന്നും മന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു. നവകേരള സദസ് ഇന്ന് ആറ്റിങ്ങൽ മണ്ഡലത്തിൽ ആരംഭിക്കും.
പൊലീസ് വാൻ തകർക്കുക, തീയിടുക. ആണിയടിച്ച പലക കൊണ്ട് പോലീസിനെ ആക്രമിക്കുക എന്നീ അക്രമങ്ങളാണ് കോൺഗ്രസ് സമരത്തിനിടയിൽ ചെയ്തത്. സാധാരണ ഗതിയിൽ സമരത്തിന് പ്രവർത്തകരാണ് പങ്കെടുക്കുന്നതെങ്കിൽ കോൺഗ്രസ് കൊട്ടേഷൻ സംഘങ്ങളെയാണ് കൊണ്ട് വന്നത്. ഗവർണർ വിഷയത്തിൽ കോൺഗ്രസ് ഒരു നിലപാടും പറയുന്നില്ല. കെപിസിസി പ്രസിഡന്റ് പരസ്യമായി സംഘപരിവാറിനെയും ഗവർണറെയും അനുകൂലിച്ച് സംസാരിച്ച വിഷയത്തിൽ നിന്ന് ജനങ്ങളെ വഴി തിരിച്ചു വിടാനാണ് ഈ സമരാഭാസമെന്നും അദ്ദേഹം വിമർശിച്ചു.
ഇത്തരം അക്രമസമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് തന്നെ പ്രതിപക്ഷ നേതാവാണ്. ഞാൻ പ്രതിയായിരുന്നു എന്ന തരത്തിൽ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ട് അതിനെ പരസ്യപ്പെടുത്തി പേര് നേടാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. ഈ സർക്കാരിന്റെ കാലാവധി പൂർത്തീകരിക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അത് കോൺഗ്രസിന്റെ ആഗ്രഹം മാത്രമായി മാറു വ്യാജ ഐ ഡി കാർഡ് നിർമാണത്തിന് നേതൃത്വം കൊടുത്തവർക്കെതിരെ ഒരു നടപടി പോലും എടുക്കാതെ ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെ അധിക്ഷേപിക്കാൻ ഇറങ്ങി തിരിച്ചിരിക്കുകയാണ് വി ഡി സതീശൻ
വി ഡി സതീശൻ സെക്രെട്ടറിയേറ്റിന് മുന്നിൽ ഒരു സമരത്തിൽ പങ്കെടുക്കുന്നത് തന്നെ ജീവിതത്തിൽ ആദ്യമായാവുമെന്നും അദ്ദേഹം തുറന്നടിച്ചു. എനിക്ക് സമരാനുഭവമുണ്ട് എന്ന് കാണിക്കാൻ വേണ്ടി മാത്രം സമരത്തിന് വന്നു അക്രമം നടത്തി പ്രതിചേർക്കപ്പെട്ടതു പോലെയാണ് പെരുമാറുന്നത്. ഒരു സമരത്തിലും പങ്കെടുക്കാത്ത പുതിയ നേതാക്കളെയും സതീശൻ കൂട്ടുപിടിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.