ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് അറുതി വരുത്തി അത്ലറ്റിക്സില് സ്വര്‍ണ മെഡല്‍ സ്വന്തമാക്കി അഭിമാനമായി മാറിയിരിക്കുകയാണ് നീരജ് ചോപ്ര. ശനിയാഴ്ച ജാവലിന്‍ ത്രോയില്‍ സ്വര്‍ണം എറിഞ്ഞിട്ടാണ് ഒളിമ്ബിക്സില്‍ വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി നീരജ് മാറിയത്.
റിയോ ഒളിമ്ബിക്സിന് യോഗ്യത നേടാന്‍ സാധിക്കാതിരുന്ന 23കാരന്‍ 87.58 മീറ്റര്‍ ദൂരം ജാവലിന്‍ പായിച്ചാണ് ചരിത്രം തിരുത്തിയത്. പരിക്കടക്കമുള്ള പ്രതിബന്ധങ്ങളെ മറികടന്നാണ് ഹരിയാനക്കാരന്‍ ഒളിമ്ബിക് ചാമ്ബ്യനായത്.
സ്വീഡനില്‍ നിന്ന് ടോക്യോയില്‍ എത്തിയ ശേഷം പ്രതീക്ഷയുടെ ഭാരം കാരണം ആദ്യ ദിവസങ്ങളില്‍ നന്നായി ഉറങ്ങാന്‍ സാധിച്ചില്ല. എന്നാല്‍ ശനിയാഴ്ച ദിവസം അത്തരം ടെന്‍ഷനുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ നല്ല സന്തോഷത്തിലായിരുന്നുവെന്നും സ്വര്‍ണമെഡല്‍ അടുത്ത് വെച്ചാണ് ഉറങ്ങിയതെന്നും നീരജ് പറഞ്ഞു. ഭയങ്കര സന്തോഷത്തിലായിരുന്നെങ്കിലും ക്ഷീണം നിമിത്തം നന്നായി ഉറങ്ങാന്‍ സാധിച്ചതായി താരം എന്‍.ഡി.ടി.വിയോട് പറഞ്ഞു.
2008ന് ശേഷം ആദ്യമായി ഒളിമ്ബിക് പോഡിയത്തില്‍ ഇന്ത്യന്‍ ദേശീയഗാനം മുഴങ്ങിക്കേട്ടപ്പോള്‍ തന്‍റെയുള്ളില്‍ അനിര്‍വചിനീയമായ വികാരങ്ങളുടെ വേലിയേറ്റമുണ്ടായതായി നീരജ് പറഞ്ഞു.
‘പോഡിയത്തില്‍ നില്ക്കുേമ്ബാള് ഇതുവരെയുള്ള യാത്രയുടെ അനവധി ദൃശ്യങ്ങള്‍ മിന്നിമാഞ്ഞു . പരിക്കേറ്റ സമയത്ത് എന്‍റെ കരിയര്‍ എന്തായി തീരും എന്ന് ഞാന്‍ ചിന്തിക്കാറുണ്ടായിരുന്നു. സ്വര്‍ണം സ്വന്തമാക്കിയതോടെ അത് ഒന്നുമല്ലാതായി. എനിക്ക് എന്തെല്ലാം ദൈവം നല്‍കിയോ അെതല്ലാം നല്ലതിനായിരുന്നു. ദേശീയ ഗാനം മുഴങ്ങിക്കേട്ടപ്പോള്‍ എനിക്ക് രോമാഞ്ചമുണ്ടായി. എന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞില്ലെങ്കിലും ഒരുപാട് വികാരങ്ങള്‍ എന്‍റെ ഉള്ളില്‍ തോന്നി’ -നീരജ് പറഞ്ഞു.