കേരളത്തില്‍ വോട്ടെടുപ്പ് വെള്ളിയാഴ്ചയായത് പ്രവർത്തകർക്ക് ബുദ്ധിമുട്ടായെന്ന് കെപിസിസി. പോളിംഗ് ഏജന്റുമാർക്ക് അടക്കം അസൗകര്യമുണ്ടാകുന്ന സാഹചര്യമാണെന്നും തെരഞ്ഞെടുപ്പ് മാറ്റണമെന്നും കെപിസിസി ആവശ്യപ്പെട്ടതായി എംഎം ഹസ്സൻ പറഞ്ഞു.
കെപിസിസി
ഈ ആവശ്യം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് സിഎഎക്കെതിരെ മോദിയുടെയും അമിത് ഷായുടെയും കോലങ്ങള്‍ കത്തിച്ചതാണ് സർക്കാർ ഗൗരവമായ കേസുകളായി കാണുന്നതെന്ന് ഹസ്സൻ കുറ്റപ്പെടുത്തി.
ബിജെപി സംസ്ഥാനത്ത് ഇത്തവണയും അകൗണ്ട് തുറക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രധാനമന്ത്രി മോദി എത്ര തവണ കേരളത്തില്‍ വരുന്നോ, അതിനനുസരിച്ച് യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം വർധിക്കും. അതുകൊണ്ട് കൂടുതല്‍ തവണ മോദി വരണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Facebook Comments Box