പത്തനംതിട്ട: ഇരവിപേരൂരില്‍ വർഷങ്ങള്‍ക്ക് ശേഷം ഉപയോഗ ശൂന്യമായ കിണർ തേകാനായി എത്തിയപ്പോള്‍ കിണറ്റില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി
കിണറ്റില്‍ മാസങ്ങളോളം കിടന്നതിനാല്‍ മൃതദേഹം ജീർണിച്ച് അസ്ഥിയില്‍നിന്ന് മാംസമെല്ലാം പോയ നിലയിലായിരുന്നു. പിന്നീടുള്ള തിരച്ചിലില്‍ കിണറ്റില്‍ നിന്ന് പാമ്ബിനെ കണ്ടെത്തുകയായിരുന്നു.
നാളുകളായി കിണറ്റില്‍ കിടന്നിട്ടും ദുർഗന്ധം അനുഭവപ്പെടാതിരുന്നത് വലിയ അദ്ഭുതത്തോടെയാണ് നാട്ടുകാർ കാണുന്നത്. എന്നാല്‍ അസ്ഥികൂടം പുറത്തെടുത്തപ്പോള്‍ പരിസരം മുഴുവൻ വലിയ രീതിയിലുള്ള ദുർഗന്ധം അനുഭവപ്പെട്ടിരുന്നു. മൃതദേഹം പുറത്തെടുത്ത് കിണർ വൃത്തിയാക്കാൻ ശ്രമിക്കുമ്ബോഴായിരുന്നു പാമ്ബിനെ കണ്ടത്. ഒടുവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥർ ആളിനെയെത്തിച്ച് പാമ്ബിനെ പിടികൂടി.
കിണറ്റിലെ മാലിന്യങ്ങള്‍ക്കും കമ്ബുകള്‍ക്കും ഇടയില്‍ കുടുങ്ങിക്കിടന്നിരുന്ന മൃതദേഹഭാഗങ്ങളെല്ലാം പൊലീസ് പരിശോധിച്ചു.
തിരുവനന്തപുരത്ത് താമസമാക്കിയ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ കിണറ്റിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വേനല്‍ കാലം ആയതിനാല്‍ വെള്ളം ഉപയോഗിക്കാനായി കിണർ തേകാൻ എത്തിയപ്പോഴാണ് കിണറ്റില്‍ നിന്ന് അസ്ഥികൂടം കണ്ടെടുത്തത്.
2022-ല്‍ കിഴക്കനോതറയില്‍ നിന്ന് കാണാതായ ഷൈലജയുടെ അസ്ഥികൂടമാണോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.