Thu. Apr 18th, 2024

മുഴുവന്‍ ബാധ്യതയും ഏറ്റെടുക്കാമെന്ന് കേരളം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്; ചെലവ് 1.24 ലക്ഷം കോടി, നീക്കം നീചം -സതീശന്‍

By admin Nov 13, 2021 #kerala #silver line
Keralanewz.com

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ മുഴുവന്‍ ബാധ്യതയും സംസ്ഥാനം വഹിക്കാമെന്ന് കേന്ദ്ര സര്‍ക്കാറിനെ കേരളം അറിയിച്ചു.

പദ്ധതിയുടെ വിദേശവായ്പക്ക് ഗ്യാരന്‍റി നില്‍ക്കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിലപാട്. നിലവിലെ കനത്ത കടബാധ്യതക്ക് പിന്നാലെ കടുത്ത സാമ്ബത്തിക ബാധ്യത ഏറ്റെടുത്തും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന സൂചനയാണ് ഇതില്‍നിന്ന് ലഭിക്കുന്നത്. 

പദ്ധതിയുടെ 90 ശതമാനം മൂലധനവും വായ്പയായാണ് സ്വരൂപിക്കുന്നത്. റെയില്‍വേ മന്ത്രിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് കടബാധ്യത ഏറ്റെടുക്കാനാകില്ലെന്ന കേന്ദ്ര നിലപാട് അറിയിച്ചത്. 63,941 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. 34,454 കോടി രൂപയാണ് വിദേശ ഏജന്‍സികളില്‍നിന്ന് കടമെടുക്കേണ്ടത്. കേന്ദ്ര സാമ്ബത്തികകാര്യ വകുപ്പ് മുഖേന എ.ഡി.ബി അടക്കമുള്ള ഏജന്‍സികളില്‍നിന്ന് വായ്പയെടുക്കാനായിരുന്നു കേരളത്തിെന്‍റ ശിപാര്‍ശ. ഇതാണ് കേന്ദ്രം നിരസിച്ചത്.

ചെലവ് 1.24 ലക്ഷം കോടി; നീക്കം നീചം -സതീശന്‍

തിരുവനന്തപുരം: തകര്‍ന്ന് തരിപ്പണമായ കേരളത്തില്‍ 1.24 ലക്ഷം കോടി രൂപയുടെ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ബാധ്യതകൂടി കെട്ടിവെക്കാനുള്ള സര്‍ക്കാര്‍ നീക്കം നീചമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംസ്ഥാനം രൂക്ഷമായ കടക്കെണിയിലേക്ക് വീഴുകയാണെന്ന് സി.എ.ജി പറയുന്നു. ഡാം മാനേജ്മെന്‍റിനെയും സമ്ബദ്വ്യവസ്ഥ തകര്‍ന്നതിനെയും കുറിച്ച സി.എ.ജി റിപ്പോര്‍ട്ടുകള്‍ പ്രതിപക്ഷം നിരന്തരം ഉന്നയിച്ച ആക്ഷേപങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ്.

കേന്ദ്രം പണം തന്നില്ലെങ്കിലും 1,24,000 കോടി ചെലവാക്കി സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്ന വാശിയിലാണ് സര്‍ക്കാര്‍. സാമ്ബത്തിക സ്രോതസ്സിനെക്കുറിച്ച്‌ കൃത്യമായി മറുപടി പറയുന്നില്ല. സംഘ്പരിവാര്‍ സര്‍ക്കാറിനെപോലെ ആസൂത്രണത്തെ പിന്തള്ളി തീവ്ര വലതുപക്ഷ നിലപാടായ പ്രോജക്ടുമായി മുന്നോട്ടുപോകുന്നത് ഗൗരവതരമാണ്.

ഇത്രയും വലിയ കടക്കെണിയില്‍ നില്‍ക്കുേമ്ബാള്‍ ബജറ്റിന് പുറത്ത് കടം വാങ്ങി വലിയ അപകടത്തിലേക്ക് പോകുന്നു. പലിശ അടക്കാന്‍േപാലും കടം വാങ്ങുകയാണ്. 2020ല്‍ സമ്ബദ്വ്യവസ്ഥയെക്കുറിച്ച്‌ യു.ഡി.എഫ് ധവളപത്രത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍തന്നെയാണ് സി.എ.ജി റിപ്പോര്‍ട്ടിലും. പ്രളയത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തും നഷ്ടപ്പെടാന്‍ ഇടയാക്കിയ സംഭവത്തില്‍ സര്‍ക്കാറിന് പങ്കുണ്ടെന്ന് സി.എ.ജി റിപ്പോര്‍ട്ടിലൂടെ കൂടുതല്‍ വ്യക്തമായി. സംഭവത്തില്‍ അന്വേഷണം നടത്താന്‍പോലും സര്‍ക്കാര്‍ തയാറാകാത്തത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.പ്രതിഷേധിക്കുന്നത് പ്രതീകാത്മകമാണ്. നവോത്ഥാന മതില്‍ കെട്ടിയവരാണ് ഇവര്‍. കേരളത്തില്‍ ഇപ്പോള്‍ മതിലും നവോത്ഥാനവും എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു.

Facebook Comments Box

By admin

Related Post