ഇടുക്കി ; കഴിഞ്ഞ ദിവസം കേരള കോൺഗ്രസ് എം എംപി മാർ പാർലമെന്റ് പടിക്കൽ മുല്ലപെരിയാർ വിഷയത്തിൽ പ്രധാന മന്ത്രി ഇടപെട്ട് കൊണ്ട് രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നമായതിനാൽ പരിഹാരം കണ്ടെത്തണമെന്നും ആവിശ്യപെട്ടുള്ള ധർണ്ണയെ യാണ് ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്
ഇപ്രകാരം ആയിരുന്നു പോസ്റ്റ് ഇട്ടത് ജോസ് മോനും, ചാഴികാടനും സമരമിരിക്കേണ്ടത് സ്വന്തം മന്ത്രിയുടെ വീട്ടുപടിക്കൽ എന്ന് പരിഹസിച്ചു കൊണ്ടായിരുന്നു.
സോഷ്യൽ മീഡിയയിൽ സ്വന്തം പാർട്ടിക്കെതിരെ എന്ത് ആരോപണം ഉണ്ടായായാലും ഉടനടി പ്രതികരിക്കുന്ന യൂത്ത് ഫ്രണ്ട് എം ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് പ്രിൻസ് ജോസഫ്.
സിപി മാത്യുവിന്റെ പോസ്റ്റിൽ തന്നെ ഗോൾ അടിച്ച് കമെന്റ് ഇട്ടു
2015 ഡിസംബർ 7ന് രാത്രി മുല്ലപെരിയാർ ഡാം മുന്നറിപ്പ് ഇല്ലാതെ തുറന്ന് വിട്ടപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, റവന്യൂ മിനിസ്റ്റർ അടൂർ പ്രകാശ് എന്നിവർ പറഞ്ഞത് ഓർമ്മയുണ്ടോ സിപി മാത്യു വിന് എന്ന് ചോദിച്ചുകൊണ്ടായിരുന്നു.പിന്നെ ധരാളം കേരള കോൺഗ്രസ് പ്രവർത്തകർ ഇക്കാര്യം ചോദിച്ചുകൊണ്ട് കമെന്റ് ഇട്ടു.
തുടർന്ന് പ്രിൻസ് സ്വന്തം ഫേസ്ബുക്ക് അകൗണ്ടിലും സിപി മാത്യുവിന്റെ പരിഹാസത്തിനെ ചോദ്യം ചെയിതുകൊണ്ട് പോസ്റ്റ് ഷെയർ ചെയിതു.
സമരങ്ങൾ നടത്താൻ കേരള കോൺഗ്രസ് (എം) പ്രവർത്തകർക്ക് ഇടുക്കി ഡിസിസി പ്രസിഡന്റിന്റെ ഉപദേശം വേണ്ട എന്നും, കേരളത്തിൽ നിന്ന് എട്ടോളും കേന്ദ്ര മന്ത്രി മാരും, സംസ്ഥാന ഭരണവും ഉണ്ടായിരുന്നപ്പോൾ കോൺഗ്രസ് പാർട്ടിക്ക് ചെയ്യാൻ കഴിയാത്തതിനെ കുറിച്ച് ഇപ്പോൾ കാണിക്കുന്ന ആവേശം അധികാരം നഷ്ട്ടപെട്ടവന്റെ വിലാപം ആണെന്ന് പ്രതികരിച്ചുകൊണ്ടായിരുന്നു പോസ്റ്റ്..